Posts

Showing posts from 2012

എന്‍റെ വിളക്കുമരം

                                                                    Published in                              Amalolbhava ,  (അമലോത്ഭവ)                                                Marian Franciscan Magazine   ( October 2012) കാറ്റും കൊളുമില്ലാതെ ശാന്തമായി തീരമണയാം  എന്നത് ഒരു സഞ്ചാരിയുടെ വെറും വ്യാമോഹമാണ്. ആര്‍ത്തിരമ്പുന്ന തിരമാലകളും വീശിയടിക്കുന്ന  കൊടുങ്കാറ്റും എന്‍റെ നൌക യിലെ ദൈവസാന്നിധ്യത്തിന്‍റെ സാധ്യതകളാണ്. നാഥന്‍ അമരത്ത് സുഖമായി ഉറങ്ങുകയാവാം, ഒരു പക്ഷെ കൈയ്യെത്തും  ദൂരെ കടലില്‍ നമ്മെ പിന്തുടരുകയാവാം. എങ്കിലും പലപ്പോഴും ഉയരത്തില്‍ കെട്ടിപൊക്കിയ പായയിലോ, കൈവശമുള്ള  നന്ഗൂരത്തിലോ, വടക്കുനോക്കി യന്ത്രതിലോ ഒക്കെ പ്രതീക്ഷകള്‍ അര്‍പ്പിച്ചു വെറുതെ പങ്കായം വലിച്ചു തളരുകയാണ്. ഇവയൊക്കെയാണ് രക്ഷാമാര്‍ഗ്ഗങ്ങള്‍ എന്ന വിശ്വാസം എപ്പോഴോ എന്നില്‍ രൂഡാമൂലമായിരുന്നു. പക്ഷെ ഉണ്ടെന്നു കരുതിയ ആശ്രയ കേന്ദ്രങ്ങള്‍ കൈവിട്ടുപോയാല്‍ എന്ത് ചെയ്യും? അപ്രതീക്ഷിതമായ ചില വന്‍ തിരമാലകള്‍ എന്‍റെ പടകിലും ആഞ്ഞടിച്ചു.   കണക്കു കൂട്ടലുകള്‍ മുഴുവന്‍ തെറ്റി. തൊഴില്നെ പറ്റിയും ജീവിതത്തെ പറ്റിയും എനിക്കുണ്ടായി

ആരവങ്ങള്‍

മതില്‍ കെട്ടിനുള്ളിലെ ആരവങ്ങള്‍ അടങ്ങി, എങ്ങും മൂകത....  കണ്ണീര്‍ വറ്റിയ മിഴികളുമായി ചിലര്‍ അനതധയിലേക്ക് നോക്കിയിരുന്നു...മങ്ങിയ വെട്ടത്തില്‍ ഈയാമ്പാറ്റകള്‍ പറന്നു നടക്കുന്നു ... ചിലര്‍ ഒന്നും അറിയാത്തവരെ  പോലെ കിടന്നുറങ്ങുന്നു... മനസ്സ് മരവിച്ചവര്‍......................................  ....അല്ലെങ്ങില്‍..... എന്നോ മരിച്ചവര്‍,............ഇടയ്ക്കൊക്കെ ബൂട്ടുകളുടെ അടിയില്‍ മണ്ണ് നെരിഞ്ഞു അമരുന്നു..ആ സ്വരത്തില്‍ പോലും ക്രുരത തളം കെട്ടി നില്‍ക്കുന്ന പോലെ... രണ്ടു ദിവസമായി ആരും ഒന്നും കഴിച്ചില്ല...കഴിക്കാന്‍ തോന്നിയില്ല...ഇന്ന് വെളുപ്പിനെ 5.30 എന്ന  സമയം ഒരിക്കലും ഉണ്ടാകരുതേ എന്ന് പ്രാര്‍തിക്കുകയായിരുന്നു ഈ തടവറ മുഴുവനും....ഒരിക്കലും പ്രഭാതം വിരിയരുതെ എന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിച്ചു.... കുറ്റവാളികളുടെ പ്രാര്‍ത്ഥന...!! ഇടക്കൊക്കെ ഉച്ചത്തില്‍ കരയണമെന്നു തോന്നി...കഴിയുന്നില്ല....കയ്യുംകാലും മരവിച്ചപോലെ.... അയാള്‍ ഗൌരവക്കാരന്‍ ആയിരുന്നു...ആരോടും അധികം മിണ്ടില്ല...മിക്കപ്പോഴും വിദൂരതയിലേക്ക് നോക്കിയിരിക്കുനത് കാണാം...പക്ഷെ ആ കണ്ണുകള്‍ ഇടയ്ക്കൊക്കെ നനയുന്നത് കാണാമായിരുന്നു...അയാള്‍ എന്ത് കുറ്